Skip to main content

Posts

Showing posts from July, 2022

ഉത്രാളിക്കാവ് :- അഴകിൻ്റെ പൊരുളും ഐതിഹ്യങ്ങളുടെ വായ്താരികളും

ജീവൻ്റെ പ്രാണവായുവായ പ്രകൃതി.ഉദയവും അസ്തമയവും എന്ന പോലെ ഇരുളും വെളിച്ചവും എന്നപ്പോലെ ഉത്പത്തിയും അനന്തരവും എല്ലാം പ്രകൃതിയിൽ ലയിക്കുന്നു. സർവ്വവും സൃഷ്ടിക്കുകയും ഒടുവിൽ തന്നിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിയെ സ്വന്തം ജഡയാക്കി വാഴുന്ന രുധിര മാഹാകാള്ളിക്കാവിലമ്മ.... ആ ദൈവിക ഭാവത്തിൻ്റെയും ഉത്ഭവം പ്രകൃതിയിൽ നിന്നു തന്നെ ആകുന്നു ശിലയിൽ രുധിര മൊഴുക്കി അരുൾ ചെയ്ത ഭഗവതി സാന്നിധ്യം പിന്നീട് കാവൂട് രീതിയിൽ ദേവ ക്ഷേത്രമായി മാറിയതായാണ്.   ക്ഷേത്രം 15- )o നൂറ്റാണ്ടിലേതാണെന്നാണ് വിശ്വാസം. ക്ഷേത്ര ഉത്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെ.മൂകാംബിക ഭക്തനായ കേളത്തച്ചൻ വർഷം തോറും മുടങ്ങാതെ ദേവീദർശനത്തിന്നായി കോല്ലൂർ യാത്ര പതിവുണ്ട്. ഒരിക്കൽ കേളത്തച്ചൻ്റെ ഭക്ത്തിയിൽ സംപ്രീതയായ മൂകാംബിക ദേവി കേളത്തച്ചനെറ് ഓലക്കുടയിൽ മടക്കയാത്രയിൽ കൂടെക്കൂടി. യാത്രാവസാനം ദേശത്തു മടങ്ങിയെത്തിയ കേളത്തച്ചൻ തൻ്റെ ഓലക്കുട മുല്ലയ്ക്കൽ തറവാട്ടിലെ കുളത്തിൻ്റെ വടക്കു ഭാഗത്ത വിശ്രമിച്ചു.. തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ നേരം ഓലക്കുട എടുക്കാൻ നോക്കുമ്പോൾ പറ്റാതെയാവുകയും ഓലക്കുട മണ്ണിൽ ഉറച്ച് പോയതായി കാണപ്പെടുകയും ച്ചെ...