ഭഗവതിയുടെ ഹിതമായി.... ഊത്രാളിതട്ടകത്തെ ശിവ ചൈതന്യം..
"ശിവൻ ഊത്രാളി ഭഗവതിയെ ആദ്യമായി ശിരസ്സിലേറ്റിയ നിമിഷം "
ഊത്രാളിപ്പാടത്ത് മറ്റൊരു ദേശത്തിൻ്റെ ഗജ നിരയിൽ നിറഞ്ഞു നിന്നിരുന്ന അഴകൊത്ത കൊമ്പൻ പൂക്കോടൻ ശിവൻ 2000ത്തിലെ പൂരത്തിന് അണിനിരന്നത് എങ്കക്കാട് ദേശത്തിൻ്റെ ഗജ നിരയിൽ ആയിരുന്നു... ആ വർഷം തന്നെ തിടമ്പേറ്റി ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളാന്നുള്ള അവസരം ഭഗവതി നിയോഗം ആയിരിക്കാം.... കാരണം പിന്നീട് ശിവൻ ഊത്രാളിക്കാവിലേക്ക് എത്തിയതെല്ലാം... ഭവതിയേ ശിരസ്സിൽ വഹിച്ചുകൊണ്ട് തട്ടകദേശത്തിൻ്റെ നായകനായി മാത്രമാണ്... ആ വർഷം തന്നെ രാത്രി പൂരം കഴിഞ്ഞുള്ള പുലർക്കാലത്തെ മേളത്തോടെയുള്ള എഴുന്നള്ളിപ്പിന്നും നായകൻ ശിവനായിരുന്നു... പിന്നീട് തിരുവമ്പാടി ശിവസുന്ദർ ആയി രംഗപ്രവേശം ചെയ്ത്... ഗുരുപവനപുരിയുടെ ഗജ തിലകം പദ്മനാഭനിൽ നിന്നും എറ്റുവാങ്ങിയ തട്ടക ദേശത്തിൻ്റെ ഗജ നായകപട്ടം പടിയിറങ്ങിയത് ശിവൻ്റെ മടക്കത്തോടെ മാത്രമായിരുന്നു... ഊത്രാളിപ്പാടത്ത് ആലിലകളെത്തഴുകുന്ന കുളിർകാറ്റായി ശിവൻ്റെ ഓർമ്മകൾ അലയടിക്കും.... ദേശത്തിൻ്റെ സ്വന്തം ഗജ നായകന് പ്രണാമം.
Comments
Post a Comment